ഇത്ര വലിയ വിശ്വാസം

February-2025

വലിയ വീട്, വലിയ കാർ, വലിയ പാരമ്പര്യം, വലിയ ബാങ്ക് ബാലൻസ്, വലിയ ബന്ധങ്ങൾ, വലിയ സൗകര്യങ്ങൾ, വലിയ ഇടപാടുകൾ, വലിയ നേട്ടങ്ങൾ.. ഈ വക വലിപ്പങ്ങൾ പറഞ്ഞ് അഭിമാനിക്കയും അതിൽ അഹങ്കരിക്കുകയും ചെയ്യുന്നവർ ധാരാളം പേരുണ്ട്. എന്നാൽ ഒരു ദൈവപൈതലിനെ സംബന്ധിച്ച് അവൻ്റെ വലിപ്പവും പെരുപ്പവും ദൈവവചനത്തിലാണ്, പരിശുദ്ധാത്മാവിൽ അവർക്കു പതിച്ചു നൽകിയിരിക്കുന്ന തിരുവചന വാഗ്ദത്തങ്ങളാണ് അവരുടെ വലിപ്പത്തിന് ആധാരം. അവ കൈമുതലായിരിക്കുന്നവർ ഒന്നുകൊണ്ടും ഭാരപ്പെടേണ്ട.


      മത്തായി 8:10 “.. *ഇത്ര വലിയ വിശ്വാസം *..” , മർക്കൊ. 7:28 “.. *നിൻ്റെ വിശ്വാസം വലിയത്* ..”
     വിശുദ്ധ വേദപുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന രണ്ടു വ്യക്തികളെക്കുറിച്ച്, അവരുടെ വിശ്വാസത്തെ സംബന്ധിച്ച് നമ്മുടെ കർത്താവ് പറഞ്ഞ അഭിപ്രായമാണ് ഈ രണ്ടു വാക്യങ്ങളിൽ പരാമർശിച്ചിരിക്കുന്നത്. ഒന്നാമത്തെ വ്യക്തി ഒരു ശതാധിപനാണ്. അദ്ദേഹം തൻ്റെ ബാല്യക്കാരനെ സൗഖ്യമാക്കണേ എന്ന അപേക്ഷയുമായാണ് യേശു കർത്താവിൻ്റെ അടുക്കൽ വന്നത്. രണ്ടാമത്തെ വ്യക്തി ഒരു കനാന്യസ്ത്രീയാണ്. അവളുടെ മകളെ സൗഖ്യമാക്കണം എന്ന അപേക്ഷയുമായാണ് അവരും കർത്താവിൻ്റെ അടുക്കൽ വന്നത്. ഇവർ രണ്ടുപേരുടെയും വാക്കുകളിൽ നിന്ന് കർത്താവ് അവരുടെ വിശ്വാസത്തിൻ്റെ അളവ് കൃത്യമായി മനസ്സിലാക്കി.
     കർത്താവിൻ്റെ അടുക്കൽ വരുന്ന ഓരോരുത്തരുടെയും വാക്കുകളും പ്രവർത്തികളും ഒക്കെ അവിടുന്ന് കൃത്യമായി വിലയിരുത്തുന്നുണ്ട്. ലൂക്കൊസ് 6:45 വാക്യത്തിൽ കർത്താവ് ശിഷ്യന്മാരോട് പറയുന്ന വാക്കുകളിൽ അത് വ്യക്തമാണ്; “നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നതു.”
    അതായത് യേശുകർത്താവിനോട് സംസാരിക്കുമ്പോൾ ആ ശതാധിപൻ്റെയും കനാന്യ സ്ത്രീയുടെയും ഹൃദയം വിശ്വാസത്തിൽ നിറഞ്ഞുകവിയുകയായിരുന്നു എന്നു സാരം. ഇന്ന് നമ്മൾ കർത്താവിനോട് പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ഹൃദയത്തിൻ്റെ അവസ്ഥ എന്താണ് എന്ന് വാസ്തവമായി ഒന്നു വിലയിരുത്തേണ്ടിയിരിക്കുന്നു.
ഒരു ദൈവപൈതലിൻ്റെ വാക്കിലും സംസാരത്തിലും നിറഞ്ഞു നിൽക്കേണ്ടതും പ്രകടമാകേണ്ടതുമായ ചില വലിപ്പങ്ങൾ ദൈവവചനത്തിൽനിന്ന് ഞാൻ ഓർമ്മിപ്പിക്കാം.
*1) വലിയ വിശ്വാസം* (മർക്കൊ. 7:28 “..നിൻ്റെ വിശ്വാസം വലിയത്..”)
*2) വലിയ രക്ഷ* (എബ്രാ. 2:4 ഇത്ര വലിയ രക്ഷ)
*3) ദൈവസ്നേഹത്തിൻ്റെ വലിപ്പം* (1 യോഹ. 3:1 കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു;)
*4) ക്രിസ്തു എന്ന വലിയ ധനം* (എബ്രാ. 11:26)
*5) കർത്താവിൻ്റെ വലിയ കരുണ* (ലൂക്കൊ. 1:58)
*6) വലിയ സമാധാനം* (മത്തായി 8:26)
*7) വലിയ പ്രതിഫലം* (ലൂക്കൊ. 6:23 “..നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയത്..”)
       വലിയ വീട്, വലിയ കാർ, വലിയ പാരമ്പര്യം, വലിയ ബാങ്ക് ബാലൻസ്, വലിയ ബന്ധങ്ങൾ, വലിയ സൗകര്യങ്ങൾ, വലിയ ഇടപാടുകൾ, വലിയ നേട്ടങ്ങൾ.. ഈ വക വലിപ്പങ്ങൾ പറഞ്ഞ് അഭിമാനിക്കയും അതിൽ അഹങ്കരിക്കുകയും ചെയ്യുന്നവർ ധാരാളം പേരുണ്ട്. എന്നാൽ ഒരു ദൈവപൈതലിനെ സംബന്ധിച്ച് അവൻ്റെ വലിപ്പവും പെരുപ്പവും ദൈവവചനത്തിലാണ്, പരിശുദ്ധാത്മാവിൽ അവർക്കു പതിച്ചു നൽകിയിരിക്കുന്ന തിരുവചന വാഗ്ദത്തങ്ങളാണ് അവരുടെ വലിപ്പത്തിന് ആധാരം. അവ കൈമുതലായിരിക്കുന്നവർ ഒന്നുകൊണ്ടും ഭാരപ്പെടേണ്ട.

ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട്,
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (9424400654)


പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7898211849, 7000477047, 9589741414

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”