ഇത്ര വലിയ വിശ്വാസം

February-2025

വലിയ വീട്, വലിയ കാർ, വലിയ പാരമ്പര്യം, വലിയ ബാങ്ക് ബാലൻസ്, വലിയ ബന്ധങ്ങൾ, വലിയ സൗകര്യങ്ങൾ, വലിയ ഇടപാടുകൾ, വലിയ നേട്ടങ്ങൾ.. ഈ വക വലിപ്പങ്ങൾ പറഞ്ഞ് അഭിമാനിക്കയും അതിൽ അഹങ്കരിക്കുകയും ചെയ്യുന്നവർ ധാരാളം പേരുണ്ട്. എന്നാൽ ഒരു ദൈവപൈതലിനെ സംബന്ധിച്ച് അവൻ്റെ വലിപ്പവും പെരുപ്പവും ദൈവവചനത്തിലാണ്, പരിശുദ്ധാത്മാവിൽ അവർക്കു പതിച്ചു നൽകിയിരിക്കുന്ന തിരുവചന വാഗ്ദത്തങ്ങളാണ് അവരുടെ വലിപ്പത്തിന് ആധാരം. അവ കൈമുതലായിരിക്കുന്നവർ ഒന്നുകൊണ്ടും ഭാരപ്പെടേണ്ട.


      മത്തായി 8:10 “.. *ഇത്ര വലിയ വിശ്വാസം *..” , മർക്കൊ. 7:28 “.. *നിൻ്റെ വിശ്വാസം വലിയത്* ..”
     വിശുദ്ധ വേദപുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന രണ്ടു വ്യക്തികളെക്കുറിച്ച്, അവരുടെ വിശ്വാസത്തെ സംബന്ധിച്ച് നമ്മുടെ കർത്താവ് പറഞ്ഞ അഭിപ്രായമാണ് ഈ രണ്ടു വാക്യങ്ങളിൽ പരാമർശിച്ചിരിക്കുന്നത്. ഒന്നാമത്തെ വ്യക്തി ഒരു ശതാധിപനാണ്. അദ്ദേഹം തൻ്റെ ബാല്യക്കാരനെ സൗഖ്യമാക്കണേ എന്ന അപേക്ഷയുമായാണ് യേശു കർത്താവിൻ്റെ അടുക്കൽ വന്നത്. രണ്ടാമത്തെ വ്യക്തി ഒരു കനാന്യസ്ത്രീയാണ്. അവളുടെ മകളെ സൗഖ്യമാക്കണം എന്ന അപേക്ഷയുമായാണ് അവരും കർത്താവിൻ്റെ അടുക്കൽ വന്നത്. ഇവർ രണ്ടുപേരുടെയും വാക്കുകളിൽ നിന്ന് കർത്താവ് അവരുടെ വിശ്വാസത്തിൻ്റെ അളവ് കൃത്യമായി മനസ്സിലാക്കി.
     കർത്താവിൻ്റെ അടുക്കൽ വരുന്ന ഓരോരുത്തരുടെയും വാക്കുകളും പ്രവർത്തികളും ഒക്കെ അവിടുന്ന് കൃത്യമായി വിലയിരുത്തുന്നുണ്ട്. ലൂക്കൊസ് 6:45 വാക്യത്തിൽ കർത്താവ് ശിഷ്യന്മാരോട് പറയുന്ന വാക്കുകളിൽ അത് വ്യക്തമാണ്; “നല്ലമനുഷ്യൻ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തിൽ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടൻ ദോഷമായതിൽ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നതു.”
    അതായത് യേശുകർത്താവിനോട് സംസാരിക്കുമ്പോൾ ആ ശതാധിപൻ്റെയും കനാന്യ സ്ത്രീയുടെയും ഹൃദയം വിശ്വാസത്തിൽ നിറഞ്ഞുകവിയുകയായിരുന്നു എന്നു സാരം. ഇന്ന് നമ്മൾ കർത്താവിനോട് പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ഹൃദയത്തിൻ്റെ അവസ്ഥ എന്താണ് എന്ന് വാസ്തവമായി ഒന്നു വിലയിരുത്തേണ്ടിയിരിക്കുന്നു.
ഒരു ദൈവപൈതലിൻ്റെ വാക്കിലും സംസാരത്തിലും നിറഞ്ഞു നിൽക്കേണ്ടതും പ്രകടമാകേണ്ടതുമായ ചില വലിപ്പങ്ങൾ ദൈവവചനത്തിൽനിന്ന് ഞാൻ ഓർമ്മിപ്പിക്കാം.
*1) വലിയ വിശ്വാസം* (മർക്കൊ. 7:28 “..നിൻ്റെ വിശ്വാസം വലിയത്..”)
*2) വലിയ രക്ഷ* (എബ്രാ. 2:4 ഇത്ര വലിയ രക്ഷ)
*3) ദൈവസ്നേഹത്തിൻ്റെ വലിപ്പം* (1 യോഹ. 3:1 കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു;)
*4) ക്രിസ്തു എന്ന വലിയ ധനം* (എബ്രാ. 11:26)
*5) കർത്താവിൻ്റെ വലിയ കരുണ* (ലൂക്കൊ. 1:58)
*6) വലിയ സമാധാനം* (മത്തായി 8:26)
*7) വലിയ പ്രതിഫലം* (ലൂക്കൊ. 6:23 “..നിങ്ങളുടെ പ്രതിഫലം സ്വർഗ്ഗത്തിൽ വലിയത്..”)
       വലിയ വീട്, വലിയ കാർ, വലിയ പാരമ്പര്യം, വലിയ ബാങ്ക് ബാലൻസ്, വലിയ ബന്ധങ്ങൾ, വലിയ സൗകര്യങ്ങൾ, വലിയ ഇടപാടുകൾ, വലിയ നേട്ടങ്ങൾ.. ഈ വക വലിപ്പങ്ങൾ പറഞ്ഞ് അഭിമാനിക്കയും അതിൽ അഹങ്കരിക്കുകയും ചെയ്യുന്നവർ ധാരാളം പേരുണ്ട്. എന്നാൽ ഒരു ദൈവപൈതലിനെ സംബന്ധിച്ച് അവൻ്റെ വലിപ്പവും പെരുപ്പവും ദൈവവചനത്തിലാണ്, പരിശുദ്ധാത്മാവിൽ അവർക്കു പതിച്ചു നൽകിയിരിക്കുന്ന തിരുവചന വാഗ്ദത്തങ്ങളാണ് അവരുടെ വലിപ്പത്തിന് ആധാരം. അവ കൈമുതലായിരിക്കുന്നവർ ഒന്നുകൊണ്ടും ഭാരപ്പെടേണ്ട.

ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട്,
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (9424400654)


പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7898211849, 7000477047, 9589741414

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*