യേശുകർത്താവിന് എന്നെ അറിയാം !

March-2025

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*


     മത്തായി 13:18 “..ഞാൻ തിരഞ്ഞെടുത്തവരെ *ഞാൻ അറിയുന്നു* ..”
      യേശുവിന് നമ്മെ നന്നായി അറിയാം (നല്ല പരിചയമുണ്ട്) എന്ന ബോധ്യമാണ് ഈ വചനം നമുക്കു നൽകുന്ന ഏറ്റവും വലിയ പ്രത്യാശ. ഈ ലോകത്തിൽ അൽപം പ്രശസ്തരായ ആരെങ്കിലും നമ്മുടെ പരിചയക്കാരോ സുഹൃത്തുക്കളോ ആയിട്ടുണ്ടെങ്കിൽ അതിൻ്റെ ചെറിയ ഒരു പ്രതിഫലനം എങ്കിലും നമ്മുടെ ജീവിതത്തിൽ ഉണ്ടാകും. ചിലരുടെ സോഷ്യൽ മീഡിയകളിലെ ഫോട്ടോകളും മുഖചിത്രങ്ങളും കാണുമ്പോൾ നമുക്കതു മനസ്സിലാകും. പ്രശസ്തരായ ആളുകളുടെ ഓട്ടോഗ്രാഫുകൾ (കയ്യൊപ്പുകൾ) ശേഖരിച്ചുവെച്ച് അതു മറ്റുള്ളവരെ കാണിച്ചുകൊടുത്ത് അഭിമാനിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല, ഓട്ടോഗ്രാഫുകളുടെ ആ കാലംപോയി പ്രശസ്തരായ ആരുടെയെങ്കിലും കൂടെനിന്ന് ഒരു സെൽഫി എടുക്കാനുള്ള അവസരമുണ്ടായാൽ ആ ഫോട്ടോ ഫെയ്സ് ബുക്കിലും മറ്റുമിട്ട് തങ്ങൾ അവരുടെ അടുത്ത സുഹൃത്തുക്കളാണ് എന്നു വരുത്തിതീർക്കാനുള്ള ശ്രമമാണ് കണ്ടുവരുന്നത്.
      പ്രശസ്തരായ കായിക താരത്തിന് എന്നെ അറിയാം, അല്ലെങ്കിൽ പ്രശസ്തരായ ഒരു നടനോ / നടിക്കോ എന്നെ അറിയാം, അല്ലെങ്കിൽ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരു ഉദ്യോഗസ്ഥനോ / നേതാവിനോ / ഭരണാധികാരിക്കോ എന്നെ അറിയാം എന്നൊക്കെ അഭിമാനത്തോടെയും അഹങ്കാരത്തോടെയും നമ്മൾ കൊട്ടിഘോഷിക്കുന്ന അളവിനോട് താരതമ്യപ്പെടുത്തിയാൽ, എൻ്റെ യേശുകർത്താവിന് എന്നെ അറിയാം എന്ന പരിചയത്തോട് ന്യായമായ / അർഹമായ / നീതിയോടുകൂടിയ പരിഗണന നൽകുവാൻ ഇന്ന് നമുക്കു കഴിയുന്നുണ്ടോ എന്ന് വാസ്തവമായി ഒരു സ്വയപരിശോധന നടത്തേണ്ടിയിരിക്കുന്നു.
*കർത്താവിൻ്റെ ശിഷ്യനായ പത്രൊസിൻ്റെ രണ്ടുമുഖങ്ങൾ നമുക്ക് ഓർക്കാം*
*1)* മത്തായി 16:15, 16 ““നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്: നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു എന്നും ഉത്തരം പറഞ്ഞു.
*2)* മത്തായി 26: 72,74 “ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു (വാക്യം 74) അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി;”
      ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ഈ സ്വഭാവമാണ് ഇന്ന് പലർക്കും ഉള്ളത്. യേശുവിൻ്റെയും മറ്റു ശിഷ്യന്മാരുടെയും കൂടെനിൽക്കുമ്പോൾ പത്രൊസിന് യേശുകർത്താവ് ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു ആണ്. എന്നാൽ മറ്റുള്ള വിരോധികളുടെ മുമ്പിൽ യേശുകർത്താവ് ആരാണെന്നുപോലും തനിക്ക് അറിയില്ല എന്നുപറഞ്ഞ് ആണയിടുവാൻപോലും മടിക്കുന്നില്ല. എന്തൊരു വിരോധാഭാസമാണ് ഇത്.
ചർച്ചിൽ ചെന്നാൽ യേശു എനിക്ക് രക്ഷകനും ദൈവവുമാണ്, എന്നാൽ ചർച്ചിന് പുറത്ത് യേശുവിനെ എനിക്കറിയില്ല എന്ന സ്വഭാവം മാറണം.
     വീട്ടിൽ ബൈബിളും പാട്ടുപുസ്തകങ്ങളും ബൈബിൾ വാക്യങ്ങളും എല്ലാം ഉണ്ട്. എന്നാൽ എൻ്റെ സോഷ്യൽമീഡിയകളിൽ (ഫെയ്സുബുക്കിലും / യൂടൂബ് ചാനലിലും / ട്വിറ്ററിലും ..) യേശുകർത്താവുമായിട്ട് എനിക്ക് ഒരു ബന്ധവുമില്ല എന്ന അഭിനയം മാറ്റണം.
     ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും.
കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ,
കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*
ഒരു നല്ലദിവസം ആശംസിച്ചുകൊണ്ട്,
ഭോപ്പാലിലെ വചനമാരിയിൽനിന്നും
ഷൈജു പാസ്റ്റർ (9424400654)

പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7000477047, 9589741414


*വചനമാരി മാസികയുടെ വരിസംഖ്യപുതുക്കുന്നവരുടെ അറിവിലേക്കായി*
     9424400654 എന്ന ഫോൺനമ്പറിലുള്ള UPI യിലേക്കോ 7898211849 എന്ന ഫോൺനമ്പറിലുള്ള UPI യിലേക്കോ വരിസംഖ്യ അയച്ച് നിങ്ങളുടെ വിലാസം ഞങ്ങളെ അറിയിച്ചാൽ മതിയാകും.

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*