ദൈവം കണക്കുചോദിക്കും

April-2025

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും


     2 ദിനവൃ. 24:22 “..യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു” (“May the LORD see this and call you to account”)
    ഒരു ചതിയുടെ അന്ത്യത്തിൽ ചതിക്കപ്പെട്ട വ്യക്തിയുടെ നാവിൽനിന്ന് അവസാനം പറഞ്ഞ വാക്കുകൾ വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്. മലയാളഭാഷയിൽ ഇത് ഒന്നുകൂടെ തെളിച്ചുപറഞ്ഞാൽ *‘നിങ്ങൾ ഈ ചെയ്തതിന് ദൈവം കണക്കുചോദിച്ചുകൊള്ളും’* എന്നാണ് ഇതിൻ്റെ അർത്ഥം.
    വേദപുസ്തകം ആദിയോടന്തം പരിശോധിക്കുമ്പോൾ നിഷ്കളങ്കരും നിർദോഷികളും നിരപരാധികളുമായ ചിലരെ, അവരുടെ ഏറ്റവും വേണ്ടപ്പെട്ടവർതന്നെ ചതിച്ച് ഇല്ലാതാക്കുന്ന സംഭവങ്ങൾ നമുക്കു കാണുവാൻ കഴിയും.

കയീൻ തൻ്റെ അനുജനായ ഹാബെലിനെ കൊല്ലണമെന്ന പ്ലാൻ തയ്യാറാക്കിയായിരുന്നു അവനെ വയലിലേക്ക് വിളിച്ചുകൊണ്ടുപോയി അവിടെവെച്ച് കൊന്നത് (ഉല്പ. 4:8).

യോസേഫിനെ കൊന്നുകളയണമെന്നായിരുന്നു ചതിയന്മാരായ അവൻ്റെ സഹോദരന്മാരുടെ പ്ലാൻ. യോസേഫിൻ്റെ അങ്കി ആടിൻ്റെ രക്തത്തിൽ മുക്കി യോസേഫിനെ ഒരു ദുഷ്ടമൃഗം തിന്നുകളഞ്ഞു എന്നുപറഞ്ഞ് അവരുടെ അപ്പനെയും അവർ വഞ്ചിച്ചു (ഉല്പ. 37:33).
ഫെലിസ്ത്യപ്രഭുക്കന്മാരുടെ കയ്യിൽനിന്ന് പണംവാങ്ങി ദെലീല ശിംശോനെ ചതിച്ചു. അവനെ അവർ പിടിച്ചുകൊണ്ടുപോയി കണ്ണുകുത്തിപ്പൊട്ടിച്ച് തടവിലാക്കി (ന്യായാ. 16:21).
ശൌൽ സ്നേഹം നടച്ച് ദാവീദിനെ തൻ്റെ അരമനയിൽ വിളിപ്പിച്ച് അവൻ കിന്നരം വായിച്ചുകൊണ്ടിരിക്കുമ്പോൾ അവനെ കുന്തംകൊണ്ട് കുത്തിക്കൊല്ലുവാൻ ശ്രമിച്ചു (1 ശമു. 19:10).
ദാവീദ് ഉൗരീയാവിനെ ചതിച്ചു കൊന്നു (2 ശമു. 11:17).
ആഹാബ് രാജാവ് പ്രവാചകനായ മീഖായാവിനെ ചതിയിലൂടെ കുടുക്കി കഠിനതടവിലാക്കി (1 രാജാ. 22:27).
നമ്മുടെ കർത്താവിനെ അവിടുത്തെ ശിഷ്യനായ യൂദാ ചുംബനം നൽകി ശത്രുക്കൾക്ക് ഒറ്റികൊടുത്തു (ലൂക്കൊ. 22:47).


     ഏറ്റവും പ്രിയപ്പെട്ടവരാൽ ചതിക്കപ്പെട്ട് യാതന അനുഭവിക്കേണ്ടിവരികയും മരണപ്പെടുകയും ചെയ്തവരുടെ ചരിത്രം വേദപുസ്തകതാളുകളിൽ ഇനിയുമുണ്ട്. എന്നാൽ ഈ ചതിച്ചവർക്കെല്ലാം പിന്നീട് എന്തു സംഭവിച്ചു ? ജീവിതത്തിൽ അവർ എന്തു നേടി ?
ആരെയും ചതിച്ചും വഞ്ചിച്ചും ജീവിതത്തിൽ എന്തൊക്കെയോ നേടാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതൊരു മിഥ്യാധാരണ മാത്രമാണ്. കാരണം സ്വർഗ്ഗത്തിലെ ദൈവം അതിന് കണക്കുചോദിക്കാതെ വിടില്ല. മറ്റുള്ളവരെ കുടുക്കാൻ നടക്കുന്നവർ ഒരുനാൾ ദൈവത്തിൻ്റെ കുടുക്കിൽ വീഴും, ആ വീഴ്ച ഭയാനകമായിരിക്കും.
     മുകളിൽ സൂചിപ്പിച്ചിരിക്കുന്ന സംഭവവും അതുതന്നെയാണ് പഠിപ്പിക്കുന്നത്. യോവാശ് യിസ്രായേലിൻ്റെ രാജാവായി അധികാരം ഏറ്റപ്പോൾ ദൈവപ്രസാദമുള്ള കാര്യങ്ങൾ ചെയ്തു എങ്കിലും പിന്നീട് അവൻ ദൈവസന്നിധിയിൽനിന്ന് അകന്നുപോയി. അപ്പോൾ ദൈവം അവരെ മടക്കി വരുത്തുവാൻ തന്റെ പ്രവാചകന്മാരെ എഴുന്നേൽപ്പിക്കയും അവരോട് അരുളപ്പാടുകൾ അറിയിക്കുകയും ദൈവസന്നിധിയിലേക്ക് മടങ്ങിവരുവാൻ ആലോചന അറിയിക്കുകയും ചെയ്തെങ്കിലും അവർ അതൊന്നും ചെവിക്കൊണ്ടില്ല (2 ദിനവൃ. 24:19).
     പിന്നീട് ദൈവം സെഖര്യാവിനെ എഴുന്നേൽപ്പിച്ചു. ദൈവത്തിൻ്റെ ആത്മാവിനാൽ അവൻ ജനത്തോട് മടങ്ങിവരുവാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ ദൈവത്തിങ്കലേക്ക് മടങ്ങി വരുവാൻ തയ്യാറായില്ല എന്നുമാത്രമല്ല, അവൻ്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി, ദൈവത്തിൻ്റെ ആലയത്തിൻ്റെ പ്രാകാരത്തിൽവെച്ച് യോവാശ്രാജാവിൻ്റെ കൽപ്പനപ്രകാരം അവർ സെഖര്യാവിനെ കല്ലെറിഞ്ഞു. അങ്ങനെ അവൻ അവിടെവെച്ച് മരിക്കുമ്പോൾ പറഞ്ഞ വാക്കുകളാണ്, ‘നിങ്ങൾ ഈ ചെയ്തതിന് ദൈവം കണക്കുചോദിച്ചുകൊള്ളും’ എന്ന്.
     ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.
    അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും.
   എന്നാൽ തെറ്റുകളും കുറവുകളുമെല്ലാം സമ്മതിച്ച് മാനസാന്തരപ്പെട്ട് മടങ്ങിവന്ന ദാവീദിനോട് കരുണകാണിച്ച കർത്താവ് ഇന്നും ജീവിക്കുന്നു. അതുകൊണ്ട് കർത്താവ് തരുന്ന അവസരം നഷ്ടപ്പെടുത്താതെ ചതിയും വഞ്ചനയും ഗ്രൂപ്പിസവും എല്ലാം ഉപേക്ഷിച്ച് കൃപയിലേക്ക് മടങ്ങിവരിക.

കർത്താവിൻ്റെ വേലയിൽ
ഷൈജു പാസ്റ്റർ (9424400654)

പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7000477047, 9589741414

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*