കടലിന്മേൽ നടന്ന കർത്താവ് , വെള്ളത്തിന്മേൽ നടന്ന പത്രൊസ്

June-2025

യേശു കർത്താവ് നടന്നത് കടലിന്മേലും, പത്രൊസ് നടന്നത് വെള്ളത്തിന്മേലുമാണ് എന്ന് കൃത്യമായി ഈ വചനഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. മലയാള ഭാഷയിലെ തർജ്ജമയിൽ ആഴിയെ (ജലത്തെ) സൂചിപ്പിച്ചുകൊണ്ട് യാദൃച്ഛികമായി എഴുതിയിരിക്കുന്ന രണ്ടു വാക്കുകളാണ് ഇവ എന്ന് ആദ്യം വായിക്കുമ്പോൾ നമുക്കു തോന്നുമെങ്കിലും, മറ്റു ഭാഷകളും ഇംഗ്ലീഷ് തർജ്ജമകളും ഒക്കെ പരിശോധിക്കുമ്പോഴാണ് അത് രണ്ടു വാക്കുകളാണ് എന്നും, കൃത്യമായ അർത്ഥത്തോടെയാണ് പരിശുദ്ധാത്മാവ് അത് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും മനസ്സിലാകുന്നത്.9


(മത്തായി 14:25,29)
       ഒരു രാത്രിയിൽ പ്രതികൂലമായി ആഞ്ഞടിച്ച കാറ്റിനാലും കടലിലെ തിരകളാലും വലഞ്ഞ ഒരു പടകിൽ കർത്താവിന്റെ ശിഷ്യന്മാർ പേടിച്ചിരിക്കുമ്പോൾ രാത്രിയുടെ നാലാം യാമത്തിൽ കടലിന്മേൽ നടന്ന് അവരുടെ കർത്താവ് അവരുടെ അടുക്കൽ ചെന്നു. അതുകണ്ട് പത്രൊസ് തനിക്കും അതുപോലെ നടക്കണമെന്ന് ആഗ്രഹിച്ചു. കർത്താവ് ആ ആഗ്രഹം സാധിപ്പിച്ചുകൊടുത്തു, (വാക്യം 14:29 “വരിക എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിൻ്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു”).
      യേശു കർത്താവ് നടന്നത് കടലിന്മേലും, പത്രൊസ് നടന്നത് വെള്ളത്തിന്മേലുമാണ് എന്ന് കൃത്യമായി ഈ വചനഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. മലയാള ഭാഷയിലെ തർജ്ജമയിൽ ആഴിയെ (ജലത്തെ) സൂചിപ്പിച്ചുകൊണ്ട് യാദൃച്ഛികമായി എഴുതിയിരിക്കുന്ന രണ്ടു വാക്കുകളാണ് ഇവ എന്ന് ആദ്യം വായിക്കുമ്പോൾ നമുക്കു തോന്നുമെങ്കിലും, മറ്റു ഭാഷകളും ഇംഗ്ലീഷ് തർജ്ജമകളും ഒക്കെ പരിശോധിക്കുമ്പോഴാണ് അത് രണ്ടു വാക്കുകളാണ് എന്നും, കൃത്യമായ അർത്ഥത്തോടെയാണ് പരിശുദ്ധാത്മാവ് അത് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും മനസ്സിലാകുന്നത്.
    ഉല്പ. 1:10 “ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിൻ്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു”. വെള്ളങ്ങളുടെ കൂട്ടമാണ് സമുദ്രം അഥവാ കടൽ, പത്രൊസ് നടന്നത് വെള്ളത്തിലും, സർവ്വശക്തനും സകലത്തിൻ്റെയും ഉടയവനുമായ യേശു കർത്താവ് കാൽവെച്ചത് (വെള്ളങ്ങളുടെ കൂട്ടമായ) സമുദ്രത്തിലുമായിരുന്നു. സ്തോത്രം !
      അതായത്, ആ രാത്രിയിൽ കർത്താവിൻ്റെ ശിഷ്യന്മാരെ ഭയപ്പെടുത്തിയ കാറ്റും തിരയും നമ്മുടെ കർത്താവിന് വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റായിരുന്നു (Storm in the tea cup). യെശ. 40:12 തന്റെ ഉള്ളംകൈകൊണ്ടു ഭൂമിയിലെ വെള്ളം അളക്കുന്ന കർത്താവിന്, ആ വെള്ളത്തിലെ കൊടുങ്കാറ്റും തിരമാലയും എത്രയ്ക്കുണ്ട് എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.
     ഇന്ന് നമ്മുടെ ജീവിതത്തിൽ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കൊടുങ്കാറ്റുകളുണ്ടോ ? നമ്മെ ഭയപ്പെടുത്തുന്ന തിരമാലകളുണ്ടോ ? നമ്മെ ഭ്രമിപ്പിക്കുന്ന ചിന്തകളുണ്ടോ ? നമ്മുടെ സ്വസ്ഥതയെ കെടുത്തുന്ന വിഷയങ്ങളുണ്ടോ ?
      ഈ തിരുവചനത്തിലൂടെ പരിശുദ്ധാത്മാവ് എന്നെ ഏൽപ്പിച്ച മർമ്മം (സന്ദേശം) ഞാൻ നിങ്ങൾക്കു കൈമാറുകയാണ് ‘ഭയപ്പെടേണ്ട, സമുദ്രത്തെ കാൽക്കീഴിൽ നിറുത്തുന്ന കർത്താവിന്, ഈ വെള്ളത്തിലെ തിരമാലകളും കൊടുങ്കാറ്റും ഒന്നുമല്ല, രാത്രിയുടെ നാലാം യാമമായാലും, കർത്താവ് വരികതന്നെ ചെയ്യും, സകലത്തെയും അവിടുന്ന് കൈകാര്യം ചെയ്തുകൊള്ളും’
ഒരു നല്ലദിനം ആശംസിച്ചുകൊണ്ട്,

പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ
ഭോപ്പാൽ (മൊ. 9424400654)

പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ടതിന്നു വിളിക്കേണ്ട നമ്പർ: 9589741414, 7000477047, 07554297672, 7898211849

ഈ ധ്യാന സന്ദേശം ദയവായി മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.

Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”