കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ....

July-2025

അന്ന് കർത്താവ് അവിടെ ഇല്ലാതിരുന്നതുകൊണ്ടുമാത്രം മാർത്തയുടെയും മറിയയുടെയും ഭവനത്തിൽ വലിയ അനർത്ഥം സംഭവിച്ചു. എന്നാൽ കർത്താവ് അവിടെ വന്നപ്പോൾ അവിടുന്ന് ആ ദോഷം നീക്കിക്കൊടുത്തു. ഇന്ന് കർത്താവ് നമ്മുടെ കൂടെ ഉള്ളതുകൊണ്ട് ഒരു അനർത്ഥവും നമുക്കു ഭവിക്കയില്ല, ഒരു ബാധയും നമ്മുടെ കൂടാരത്തിന് അടുക്കയുമില്ല.


       യോഹ. 11:21 “മാർത്ത യേശുവിനോടു; കർത്താവേ, നീ *ഇവിടെ ഉണ്ടായിരുന്നു എങ്കിൽ* ..”
       യോഹ. 11:32 “..മറിയ..അവനെ കണ്ടിട്ടു അവൻ്റെ കാല്ക്കൽ വീണു; കർത്താവേ, നീ *ഇവിടെ ഉണ്ടായിരുന്നു എങ്കിൽ* ..”
      ലാസറിൻ്റെ ഭവനത്തിൽ എത്തിയ കർത്താവിനോട് അവൻ്റെ സഹോദരിമാരായ മാർത്തയും മറിയയും ഒരേപോലെ പറഞ്ഞ വാക്കുകളാണ് ഇത്. *കർത്താവ് കൂടെ ഉണ്ടായിരുന്നു എങ്കിൽ* ഒരു ദോഷവും സംഭവിക്കില്ലായിരുന്നു എന്ന ഉത്തമബോധ്യം അവർക്കുണ്ടായിരുന്നതുകൊണ്ടാണ് അവർ രണ്ടുപേരും ഒരേ സ്വരത്തിൽ ഈ വാക്കുകൾ പറഞ്ഞത്.
      കർത്താവിൻ്റെ വാഗ്ദത്തത്തിൽ വിശ്വസിക്കുന്ന ദൈവമക്കൾക്ക് ഈ ഉറപ്പും ബോധ്യവും എന്നും ഉണ്ടായിരിക്കണം. ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്യുന്ന സമയത്ത് നമ്മുടെ കർത്താവ് അരുളിച്ചെയ്തത് ‘ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്’ എന്നാണല്ലോ. മനുഷ്യശരീരത്തിൽ ഈ ഭൂമിയിൽ വസിച്ച കർത്താവിന് അന്ന് ലാസർ രോഗിയായി കിടന്നപ്പോൾ കിലോമീറ്ററുകൾ ദൂരത്തുനിന്ന് അവന്റെ അടുക്കൽ ഓടി എത്തുവാൻ കഴിഞ്ഞില്ല, എന്നാൽ ഇന്ന് ഉയിർത്തെഴുന്നേറ്റ നമ്മുടെ കർത്താവിന് ദൂരങ്ങൾതാണ്ടി നമ്മുടെ അടുക്കൽ വരേണ്ട കാര്യമില്ല, കാരണം അവിടുന്ന് എല്ലാനാളും നമ്മുടെ കൂടെതന്നെയുണ്ട്. സ്തോത്രം !
ആകയാൽ;
കർത്താവ് അരുളിച്ചെയ്തിട്ടുണ്ട് എങ്കിൽ..
കർത്താവ് സഹായത്തിന് ഉണ്ട് എങ്കിൽ..
കർത്താവിൻ്റെ നടത്തിപ്പ് ഉണ്ട് എങ്കിൽ..
കർത്താവ് വാഗ്ദത്തം ചെയ്തിട്ടുണ്ട് എങ്കിൽ..
കർത്താവ് സൌഖ്യം കൽപ്പിച്ചിട്ടുണ്ട് എങ്കിൽ..
കർത്താവ് വിടുതൽ തന്നിട്ടുണ്ട് ഉണ്ട് എങ്കിൽ..
*ഇന്ന് കർത്താവ് നമ്മുടെ കൂടെ ഉള്ളതുകൊണ്ട് അതു നടക്കും നിശ്ചയം*
      ഒരിക്കൽക്കൂടെ എൻ്റെ വാക്കുകൾ ഞാൻ ആവർത്തിക്കട്ടെ, അന്ന് കർത്താവ് അവിടെ ഇല്ലാതിരുന്നതുകൊണ്ടുമാത്രം മാർത്തയുടെയും മറിയയുടെയും ഭവനത്തിൽ വലിയ അനർത്ഥം സംഭവിച്ചു. എന്നാൽ കർത്താവ് അവിടെ വന്നപ്പോൾ അവിടുന്ന് ആ ദോഷം നീക്കിക്കൊടുത്തു.
ഇന്ന് കർത്താവ് നമ്മുടെ കൂടെ ഉള്ളതുകൊണ്ട് ഒരു അനർത്ഥവും നമുക്കു ഭവിക്കയില്ല, ഒരു ബാധയും നമ്മുടെ കൂടാരത്തിന് അടുക്കയുമില്ല.
വിശ്വസിക്കുന്നവർക്ക് *ആമേൻ* പറയാം.
ഒരു നല്ല ദിവസം ആശംസിച്ചുകൊണ്ട്,
പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ (9424400654)
വചനമാരി ടീം. (ഭോപ്പാൽ)
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കേണ്ടതിന്നു വിളിക്കേണ്ട നമ്പർ: 9589741414, 7000477047, 07554297672, 7898211849
ഈ ധ്യാന സന്ദേശം ദയവായി മറ്റുള്ളവർക്കും അയച്ചുകൊടുക്കുക.

വചനമാരിയിൽ നിന്നുള്ള അനുഗ്രഹ സന്ദേശങ്ങൾ കൃത്യമായി ലഭിക്കുവാൻ ഞങ്ങളുടെ ഈ ഫോൺ നമ്പറുകൾ നിങ്ങളുടെ മൊബൈൽ ഫോണിൽ ഇപ്പോൾതന്നെ സേവ് ചെയ്യുക 9424400654, 7898211849

വചനമാരി WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Hw3TAMCeyp00DLzOdFgNAk

Tags :
Nisha Shaiju

Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”