ഞാൻ ആകുന്നവൻ ഞാൻ ആകുന്നു

August-2025

I WAS (ഞാൻ ആയിരുന്നവൻ) എന്നോ I WILL BE എന്നോ അല്ല ‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു’ (I AM THAT I AM) എന്നു വ്യക്തമായിതന്നെയാണ് ദൈവം മോശെക്ക് തന്നെത്തന്നെ വെളുപ്പെടുത്തിയത്. അതായത്, ഇന്നലെ കൂടെ ഉണ്ടായിരുന്നു എന്നോ നാളെയും കൂടെ ഉണ്ടാകാം എന്നോ പറഞ്ഞുകൊണ്ട് തന്നെത്തന്നെ പരിമിതപ്പെടുത്തുകയല്ല, എന്നും കൂടെ ഉണ്ടാകും എന്ന ഉറപ്പാണ് ‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു‘ എന്ന നാമം നമുക്കു തരുന്നത് സ്തോത്രം !


  പുറ. 3:14   “..ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു;..”
       നിൻ്റെ ദൈവത്തിൻ്റെ നാമം എന്താകുന്നു എന്ന് അവർ എന്നോടു ചോദിച്ചാൽ ഞാൻ എന്തു പറയേണമെന്ന് മോശെ ദൈവത്തോടു ചോദിച്ചപ്പോൾ, ദൈവം മോശെയോട് പറഞ്ഞ മറുപടിയാണ് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ദൈവത്തിൻ്റെ മഹത്വം വെളിപ്പെടുത്തുവാൻ ഏറ്റവും യോഗ്യമായപദം തന്നെയാണ് ഇവിടെ പരിശുദ്ധാത്മാവ് എഴുതിയിരിക്കുന്നത്.
      I WAS (ഞാൻ ആയിരുന്നവൻ) എന്നോ I WILL BE എന്നോ അല്ല ‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു’ (I AM THAT I AM) എന്നു വ്യക്തമായിതന്നെയാണ് ദൈവം മോശെക്ക് തന്നെത്തന്നെ വെളുപ്പെടുത്തിയത്. അതായത്, ഇന്നലെ കൂടെ ഉണ്ടായിരുന്നു എന്നോ നാളെയും കൂടെ ഉണ്ടാകാം എന്നോ പറഞ്ഞുകൊണ്ട് തന്നെത്തന്നെ പരിമിതപ്പെടുത്തുകയല്ല, എന്നും കൂടെ ഉണ്ടാകും എന്ന ഉറപ്പാണ് ‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു‘ എന്ന നാമം നമുക്കു തരുന്നത് സ്തോത്രം !
    കഴിഞ്ഞ കാല ചരിത്രങ്ങൾ പറഞ്ഞ് കുറ്റപ്പെടുത്തുകയോ വരുംകാലമുന്നറിയിപ്പുകൾ നൽകി ഭീതിപ്പെടുത്തുകയോ ചെയ്യുന്ന ആൾദൈവങ്ങൾ ഇന്ന് നമുക്കുചുറ്റും ധാരാളമുണ്ട്. എന്നാൽ നമ്മുടെ ദൈവത്തിൻ്റെ പേർ ‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു’ എന്നാണ്. അതിനർത്ഥം ഇന്ന് കർത്താവ് നമ്മുടെ കൂടെ ഉണ്ട് എന്നാണ്.
നിങ്ങൾ വേദനയിലും ഞെരുക്കത്തിലുമാണോ ?
നിങ്ങൾ രോഗത്തിലും പ്രയാസത്തിലുമാണോ ?
നിങ്ങൾ പ്രതീക്ഷകൾ നഷ്ടപ്പെട്ടിരിക്കയാണോ ?
നിങ്ങൾ നഷ്ടത്തിലും കടഭാരത്തിലുമാണോ ?
നിങ്ങൾ അപമാനത്തിലും ലജ്ജയിലുമാണോ ?
നിങ്ങൾ പരാജയത്തിലും നിരാശയിലുമാണോ ?
നിങ്ങൾ ഭയത്തിലും ഭിതിയിലുമാണോ ?
നിങ്ങൾ തള്ളപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമാണോ ?
നിങ്ങൾ കഴിവില്ലാത്തവരും ബലഹീനരുമാണോ ?
      കർത്താവ് പറയുന്നു; “ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിൻ്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എൻ്റെ നീതിയുള്ള വലംകൈകൊണ്ടു ഞാൻ നിന്നെ താങ്ങും, നിന്നോടു കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും; നിന്നോടു വിവാദിക്കുന്നവർ നശിച്ചു ഇല്ലാതെയാകും. നിന്നോടു പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; നിന്നോടു യുദ്ധം ചെയ്യുന്നവർ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും. നിൻ്റെ ദൈവമായ യഹോവ എന്ന ഞാൻ നിൻ്റെ വലംകൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു.” (യെശ. 41:10..)
യേശുകർത്താവ് കൂടെയുള്ള ഒരു നല്ല ദിനം ആശംസിച്ചുകൊണ്ട്
നിഷ സിസ്റ്റർ   (വചനമാരി ഭോപ്പാൽ)
പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: 07554297672, 7000477047, 9589741414
Tags :
Nisha Shaiju

Editor- Vachanamari

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”