സെപ്റ്റംബർമാസ വാഗ്ദത്ത സന്ദേശം

September-2025

ദാനിയേലിനോടുള്ള ദാർയ്യാവേശ് രാജാവിൻ്റെ ചോദ്യത്തിൽ അടങ്ങിയിരുന്ന ആശയങ്ങൾ ഇവയൊക്കെയായിരുന്നു. ഭക്തനായ ഒരു വിശ്വാസിയോട് ഈ ലോകം എക്കാലത്തും ചോദിച്ചുകൊണ്ടിരിക്കുന്ന ചില ചോദ്യങ്ങളാണ് അത്. വിശ്വാസത്തിനുവേണ്ടി ഇറങ്ങിയിട്ട് എന്തു പ്രയോജനം ഉണ്ടായി ? സത്യഉപദേശത്തിനുവേണ്ടി നിന്നിട്ട് എന്തു ഗുണമുണ്ടായി ? കർത്താവിൽ പ്രത്യശവെച്ചിരുന്നിട്ട് എന്തു സംഭവിച്ചു ? പ്രാർത്ഥനയ്ക്ക് വല്ല മറുപടിയും ലഭിച്ചോ ?.. ഈ ചോദ്യങ്ങൾക്ക് പറയാൻ ദാനിയേലിന് ഒരു മറുപടിയേ ഉള്ളൂ “..എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എൻ്റെ ദൈവം തൻ്റെ ദൂതനെ അയച്ചു..”


     “ആകയാൽ: നീതിമാന്നു പ്രതിഫലം ഉണ്ടു നിശ്ചയം; ഭൂമിയിൽ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം എന്നു മനുഷ്യർ പറയും.” (സങ്കീ. 58:11)
      നിശ്ചയം എന്ന് പറഞ്ഞുറപ്പിച്ചുകൊണ്ട് തിരുവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു വാഗ്ദത്ത വാക്യമാണ് ഇത്. ഒരു വാക്യത്തിൽ തന്നെ രണ്ടുതവണ നിശ്ചയം എന്ന പദം ആവർത്തിച്ച് രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ട് ഈ വിഷയത്തിൽ സ്വർഗ്ഗത്തിനുള്ള താൽപ്പര്യം എത്ര അധികമാണ് എന്ന് വ്യക്തമാണല്ലോ.
1) നീതിമാന്നു പ്രതിഫലം ഉണ്ട് നിശ്ചയം
2) ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം
     ഈ രണ്ടു കാര്യങ്ങളിലും ഉള്ള ഗ്യാരണ്ടിയാണ് ദൈവവചനം നമുക്കു തരുന്നത്. ഒരിക്കൽ ദാർയ്യാവേശ് രാജാവ് ദാനിയേലിനിനോട് ഇപ്രകാരം ചോദിച്ചു; ‘ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിൻ്റെ ദൈവം സിംഹങ്ങളിൽനിന്നു നിന്നെ രക്ഷിപ്പാൻ പ്രാപ്തനായോ..?’
അതായത്;
യിസ്രായേലിൻ്റെ ദൈവത്തെ സേവിച്ചിട്ട് നിനക്ക് വല്ല പ്രയോജനവും ഉണ്ടായോ ?
സിംഹത്തിൻ്റെ വായിൽനിന്നും നിന്നെ രക്ഷിക്കാൻമാത്രം ശക്തനാണോ നിന്റെ ദൈവം ?
നീ ഇടവിടാതെ പ്രാർത്ഥിച്ചിട്ട് വല്ല ഗുണവുമുണ്ടായോ ?
നിനക്കുവേണ്ടി ന്യായം നടത്തിത്തരുവാൻ നിൻ്റെ ദൈവം പ്രാപ്തനോ ?
      ദാനിയേലിനോടുള്ള ദാർയ്യാവേശ് രാജാവിൻ്റെ ചോദ്യത്തിൽ അടങ്ങിയിരുന്ന ആശയങ്ങൾ ഇവയൊക്കെയായിരുന്നു. ഭക്തനായ ഒരു വിശ്വാസിയോട് ഈ ലോകം എക്കാലത്തും ചോദിച്ചുകൊണ്ടിരിക്കുന്ന ചില ചോദ്യങ്ങളാണ് അത്. വിശ്വാസത്തിനുവേണ്ടി ഇറങ്ങിയിട്ട് എന്തു പ്രയോജനം ഉണ്ടായി ? സത്യഉപദേശത്തിനുവേണ്ടി നിന്നിട്ട് എന്തു ഗുണമുണ്ടായി ? കർത്താവിൽ പ്രത്യശവെച്ചിരുന്നിട്ട് എന്തു സംഭവിച്ചു ? പ്രാർത്ഥനയ്ക്ക് വല്ല മറുപടിയും ലഭിച്ചോ ?..
ഈ ചോദ്യങ്ങൾക്ക് പറയാൻ ദാനിയേലിന് ഒരു മറുപടിയേ ഉള്ളൂ “..എനിക്കു കേടുവരുത്താതിരിക്കേണ്ടതിന്നു എൻ്റെ ദൈവം തൻ്റെ ദൂതനെ അയച്ചു..”
      ദൈവത്തോട് പ്രാർത്ഥിക്കുന്ന / തൻ്റെ മക്കൾക്ക് ഒരു കേടും വരരുത് എന്നു നിർബ്ബന്ധമുള്ള ഒരു പിതാവ് നമുക്ക് സ്വർഗ്ഗത്തിലുണ്ട്. അവിടുന്ന് നമ്മുടെ വിഷയത്തിൽ ഇടപെടും.
ഒരിക്കൽ യോഹന്നാൻ്റെ ശിഷ്യന്മാർ യേശുവിൻ്റെ ശിഷ്യന്മാരെക്കുറിച്ച് ആരോപണങ്ങളുമായി വന്നു (മത്താ. 9:14,15) അവരുടെ ആരോപണം കേട്ട കർത്താവ് ഉടനെതന്നെ അവർക്കുള്ള തക്ക മറുപടി കൊടുത്തതായി വചനഭാഗത്ത് നമ്മൾ കാണുന്നുണ്ട്.
     കർത്താവിൻ്റെ കൂടെയുള്ളവരുടെമേൽ ആരോപണവും ചോദ്യങ്ങളും ചോദിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു വിഷയം, അവർക്കുവേണ്ടി മറുപടി കൊടുക്കുന്ന (ഇടപെടുന്ന) ഒരു കർത്താവ് ഇന്നും ജീവിക്കുന്നുണ്ട് എന്നാണ്. ആ കാര്യം നിശ്ചയമാണ്. സ്തോത്രം !
ഈ സെപ്റ്റംബർ മാസത്തിൽ സ്വർഗ്ഗം നമുക്കു തരുന്ന വാഗ്ദത്തമാണ് ഇത്.
കർത്താവിൽ പ്രത്യാശവെച്ച് പ്രാർത്ഥനയോടെ നിങ്ങൾ കാത്തിരിക്കുന്ന വിഷയങ്ങളുടെമേൽ ഒരു ദൈവീക ഇടപെടൽ ഉണ്ടാകും. നിശ്ചയം !

പ്രാർത്ഥനയോടെ,
ഷൈജു പാസ്റ്റർ
(മൊ. 9424400654)

പ്രാർത്ഥനാകൈത്താങ്ങൽ ആവശ്യമുള്ളവർക്കും വിളിക്കാവുന്നതാണ്; 7898211849, 7000477047, 9589741414, 07554297672
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ക്രൂശിലെ സ്നേഹം

ഒരു മുഷ്യശരീരത്തിൽ ഉള്ള രക്തത്തിൻ്റെ അളവ് ഏകദേശം 6 ലിറ്ററാണ് എന്ന് കണക്കാക്കപ്പെടുന്നു. ഒലിവ് മലയിൽവെച്ച് യേശുകർത്താവ് പ്രാർത്ഥിച്ചപ്പോൾ ലൂക്കൊ. 22:44 വിയർപ്പുതുള്ളിപോലെ ഒഴുകുവാനാരംഭിച്ച നാഥൻ്റെ ശരീരത്തിലെ, അവസാനതുള്ളി രക്തം, യോഹ. 19:34 ൽ ഒഴുകിതീർന്ന് ഇനിയും ഒരുതുള്ളിപോലും ആ ശരീരത്തിൽ അവശേഷിക്കുന്നില്ല എന്നതിൻ്റെ അടയാളമായി വെള്ളവും ഒഴുകിവന്നു. വേല്യപുസ്തകം 17:11 ൽ വായിക്കുന്നതുപോലെയും വൈദ്യശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നതും ജീവൻ രക്തത്തിലാണല്ലോ ഇരിക്കുന്നത്; അതായത്, അവസാനതുള്ളി രക്തവും നമുക്കുവേണ്ടി ഊറ്റിതന്ന യേശുനാൻ അവിടുത്തെ ജീവൻതന്നെ നമുക്കുവേണ്ടി യാഗമായി അർപ്പിക്കുകയായിരുന്നു. സ്തോത്രം.