യേശു വന്നാൽ എല്ലാം ശരിയാകും !

October-2022

ഗെന്നേസരത്ത് തടാകത്തിൻ്റെ നടുവിൽ, എന്തു ചെയ്യും?, ആരു സഹായിക്കും? എന്ന് സങ്കടപ്പെട്ട്, മരണഭയത്താൽ ധൈര്യം നഷ്ടപ്പെട്ട് കരഞ്ഞുകൊണ്ടിരിക്കുന്ന ശിഷ്യന്മാരെയാണ് ഈ വചനഭാഗത്ത് നമ്മൾ കാണുന്നത്. രാത്രിയിലെ നാലാം യാമത്തിൽ കടലിന്മേൽ നടന്നുകൊണ്ട് യേശു അവരുടെ അടുക്കൽ ചെന്നപ്പോൾ ഒരു ഭൂതം വരുന്നു എന്നു നിരൂപിച്ചുകൊണ്ട് അവർ ഏറ്റവും നിലവിളിച്ചു.     യേശു അവരോട്, ഭയപ്പെടേണ്ട എന്നു പറഞ്ഞ് അവരെ ധൈര്യപ്പെടുത്തി. മർക്കൊസ് 6:51 വാക്യത്തില്‍ വായിക്കുന്നത്; അവർ സന്തോഷിച്ചാർത്തു എന്നാണ്. (completely overwhelmed, utterly astounded, greatly amazed, marveled beyond measure, profusely astonished) പല ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ വചനത്തിൻ്റെ തർജ്ജമകളാണ് ഇവ. ചില മിനിറ്റുകൾക്കു മുമ്പുവരെ പേടിച്ചരണ്ടിരുന്നവർ, നിമിഷങ്ങൾക്കകം സന്തോഷിച്ചാർക്കുന്ന അനുഭവമാണ് ഇവിടെ നമ്മൾ കാണുന്നത്. *ഇത് എങ്ങനെ സംഭവിച്ചു? അവരുടെ സങ്കടം സന്തോഷമായി, ദു:ഖം ആനന്ദമായി, ഭയം ധൈര്യമായി, കണ്ണുനീർ പുഞ്ചിരിയായി, കരച്ചിൽ സ്തുതിയായി, വേദന നൃത്തമായി...എങ്ങനെ മാറി?* നിമിഷങ്ങൾക്കകം അവരുടെ ജീവിതത്തിൽ ഈ മാറ്റം സംഭവിച്ചതിനു കാരണം, യേശുവിൻ്റെ സന്ദർശനമാണ്. ഹല്ലേലൂയ്യ !


 "പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റു അമർന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു"  മർക്കൊസ് 6:49,51
   യേശുവിൻ്റെ ശിഷ്യന്മാരുടെ ജീവിതത്തിൽ അവർ ഏറ്റവും ഭ്രമിച്ചുപോകുവാൻ ഇടയായ ഒരു സംഭവമാണ് ഈ വചനഭാഗത്ത് നമ്മൾ വായിക്കുന്നത്. ഗെന്നേസരത്ത് തടാകത്തിൻ്റെ നടുവിൽ, എന്തു ചെയ്യും?, ആരു സഹായിക്കും? എന്ന് സങ്കടപ്പെട്ട്, മരണഭയത്താൽ ധൈര്യം നഷ്ടപ്പെട്ട് കരഞ്ഞുകൊണ്ടിരിക്കുന്ന ശിഷ്യന്മാരെയാണ് ഈ വചനഭാഗത്ത് നമ്മൾ കാണുന്നത്. രാത്രിയിലെ നാലാം യാമത്തിൽ കടലിന്മേൽ നടന്നുകൊണ്ട് യേശു അവരുടെ അടുക്കൽ ചെന്നപ്പോൾ ഒരു ഭൂതം വരുന്നു എന്നു നിരൂപിച്ചുകൊണ്ട് അവർ ഏറ്റവും നിലവിളിച്ചു.
   കൂനിന്മേൽ കുരു എന്ന അവസ്ഥയാണ് ഇവിടെ ശിഷ്യന്മാർക്ക് ഉണ്ടായത്, കാരണം, കടലിനു നടുവിൽ മുങ്ങിപ്പോകുമെന്ന് ഭയപ്പെട്ടിരിക്കുമ്പോഴാണ് കടലിന്മേൽ നടന്നുവരുന്ന യേശുവിനെ അവർ കണ്ടത്. ഒരു ഭൂതം എന്നു കരുതി അവരുടെ ഭയം ഇരട്ടിച്ചു.
യേശു അവരോട്, ഭയപ്പെടേണ്ട എന്നു പറഞ്ഞ് അവരെ ധൈര്യപ്പെടുത്തി. മർക്കൊസ് 6:51 വാക്യത്തില് വായിക്കുന്നത്; അവർ സന്തോഷിച്ചാർത്തു എന്നാണ്. (completely overwhelmed, utterly astounded, greatly amazed, marveled beyond measure, profusely astonished) പല ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ വചനത്തിൻ്റെ തർജ്ജമകളാണ് ഇവ.
ചില മിനിറ്റുകൾക്കു മുമ്പുവരെ പേടിച്ചരണ്ടിരുന്നവർ, നിമിഷങ്ങൾക്കകം സന്തോഷിച്ചാർക്കുന്ന അനുഭവമാണ് ഇവിടെ നമ്മൾ കാണുന്നത്.
*ഇത് എങ്ങനെ സംഭവിച്ചു? അവരുടെ സങ്കടം സന്തോഷമായി, ദു:ഖം ആനന്ദമായി, ഭയം ധൈര്യമായി, കണ്ണുനീർ പുഞ്ചിരിയായി, കരച്ചിൽ സ്തുതിയായി, വേദന നൃത്തമായി...എങ്ങനെ മാറി?*
നിമിഷങ്ങൾക്കകം അവരുടെ ജീവിതത്തിൽ ഈ മാറ്റം സംഭവിച്ചതിനു കാരണം, യേശുവിൻ്റെ സന്ദർശനമാണ്. ഹല്ലേലൂയ്യ !
പ്രിയരേ, യേശുവിൻ്റെ സന്ദർശനം ഇന്നും അനേകരുടെ അവസ്ഥയ്ക്ക് മാറ്റം വരുത്തികൊണ്ടിരിക്കുന്നു. അനേക ജീവിതങ്ങളുടെ ഗതി മാറ്റിക്കൊണ്ടിരിക്കുന്നു. ആ നന്മ അനുഭവിക്കുന്നവരിൽ ഒരാളാകുവാന് ഇന്ന് യേശു അപ്പച്ചൻ നിങ്ങളെയും ക്ഷണിക്കുകയാണ്.
യേശുവിൽ വിശ്വസിക്കുക
യേശുവിനെ സ്വീകരിക്കുക
യേശുവിന് അവസരം നല്കുക..
കാര്യം സാധിക്കും, വിഷയം പരിഹരിക്കപ്പെടും, എല്ലാം ശരിയാകും, കാരണം, യേശുവിനെ രക്ഷകനും കർത്താവുമായി അംഗീകരിക്കുന്നവരുടെ ജീവിതത്തിൽ ഇപ്രകാരം സംഭവിക്കുമെന്ന് ദൈവവചനം പറയുന്നു; യെശ. 41:10
"ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിൻ്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എൻ്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും,"
ഈ വിശുദ്ധ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കുമാറാകട്ടെ!
പ്രാർത്ഥനയോടെ നിങ്ങളുടെ സഹോദരൻ
ഷൈജു ജോൺ
*കുറിപ്പ്*:
നിങ്ങളുടെ വിശ്വാസജീവിതത്തിൽ പ്രത്യാശനൽകുന്ന അനുദിന ധ്യാനചിന്തകൾ വചനമാരിയിൽ നിന്ന് കൃത്യമായി / കൃമമായി ലഭിക്കുവാൻ ഞങ്ങളുടെ വാട്സ് ഗ്രൂപ്പിൽ അംഗമാകുക. ഈ വാഗ്ദത്ത സന്ദേശം അനുഗ്രഹമായെങ്കിൽ മറ്റുള്ളവര്ക്കും അയച്ചുകൊടുക്കുക.
പ്രാർത്ഥനാ വിഷയങ്ങൾ അറിയിക്കുവാൻ, വചനമാരി പ്രാർത്ഥനാ കെയർ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9424400654, 7898211849, 9589741414, 7000477047
Tags :
Shaiju John

Publisher & Chief Editor- Vachanamari

ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*