ലോകത്തിന്‍റെ യുക്തിയും ദൈവത്തിന്‍റെ വാഗ്ദത്തവും

June-2021

താണിരുന്നാല്‍ ഉയര്‍ച്ച ഉണ്ടാകുമോ ? ഒരിക്കലും ഉണ്ടാകില്ല, എന്ന ഉത്തരമായിരിക്കും ഇതുപോലെ ഒരു ചോദ്യത്തിന് ഈ ലോകത്തിന്‍റെ ജ്ഞാനികള്‍ക്ക് പറയുവാന്‍ ഉള്ളത്. കാരണം, അവര്‍ എത്ര കൂട്ടിക്കിഴിച്ചാലും, തലപുകഞ്ഞാലും മറിച്ചൊരു ഉത്തരം കിട്ടുക പ്രയാസമായിരിക്കും, അത് ഈ ലോകത്തിന്‍റെ യുക്തിക്ക് ഒട്ടും നിരക്കുന്നതുമായിരിക്കില്ല. താഴ്ന്നുകൊടുത്തപ്പോഴെല്ലാം മറ്റുള്ളവര്‍ തലയില്‍ ചവിട്ടികയറിയിട്ടുള്ള അനുഭവങ്ങളാണ് പലര്‍ക്കും ഉണ്ടായിട്ടുള്ളത്.


     1 പത്രൊസ് 5:6 "അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിൻ്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ"
     യാക്കോബ് 4:10 "കർത്താവിൻ്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും"

         താണിരുന്നാല്‍ ഉയര്‍ച്ച ഉണ്ടാകുമോ ? ഒരിക്കലും ഉണ്ടാകില്ല, എന്ന ഉത്തരമായിരിക്കും ഇതുപോലെ ഒരു ചോദ്യത്തിന് ഈ ലോകത്തിന്‍റെ ജ്ഞാനികള്‍ക്ക് പറയുവാന്‍ ഉള്ളത്. കാരണം, അവര്‍ എത്ര കൂട്ടിക്കിഴിച്ചാലും, തലപുകഞ്ഞാലും മറിച്ചൊരു ഉത്തരം കിട്ടുക പ്രയാസമായിരിക്കും, അത് ഈ ലോകത്തിന്‍റെ യുക്തിക്ക് ഒട്ടും നിരക്കുന്നതുമായിരിക്കില്ല. താഴ്ന്നുകൊടുത്തപ്പോഴെല്ലാം മറ്റുള്ളവര്‍ തലയില്‍ ചവിട്ടികയറിയിട്ടുള്ള അനുഭവങ്ങളാണ് പലര്‍ക്കും ഉണ്ടായിട്ടുള്ളത്.
       അതുകൊണ്ട് ലോകത്തിന്‍റെ യുക്തിയും ദൈവത്തിന്‍റെ വാഗ്ദത്തവും പലപ്പോഴും ഒരുമിച്ച് പോകുക പ്രയാസമായിരിക്കും. ഇവ രണ്ടും ഒരുമിച്ച് കൊണ്ടുപോകുവാന്‍ ശ്രമിക്കയും അരുത്, ഈ ലോകത്തിന്‍റെ യുക്തിയും ന്യായങ്ങളും ഒക്കെ മാറ്റിവെച്ച് ദൈവവാഗ്ദത്തങ്ങളില്‍ സംശയം കൂടാതെ വിശ്വസിച്ചാല്‍ മാത്രമേ ഒരു ദൈവപൈതലിന്‍റെ ജീവിതത്തില്‍ അത്ഭുതങ്ങളും അടയാളങ്ങളും വെളിപ്പെടുകയുള്ളൂ.

ചില സാക്ഷ്യങ്ങള്‍ ഞാന്‍ ഓര്‍മ്മിപ്പിക്കാം;

വിവാഹം കഴിഞ്ഞ് 15 വര്‍ഷമായി, പരിശോധനകളും ചികിത്സകളും ഒക്കെ കഴിഞ്ഞു, ഒരു കുഞ്ഞുണ്ടാകുക ഇനി അസാധ്യമെന്ന് വൈദ്യശാസ്ത്രം വിധിയെഴുതി കഴിഞ്ഞു. പക്ഷേ, ഒരു തലമുറ ഉണ്ടാകുമെന്നുള്ള ദൈവവാഗ്ദത്തം എനിക്കുണ്ട്, ഞാന്‍ എന്തു ചെയ്യും ? ഈ ലോകത്തിന്‍റെ യുക്തിയില്‍ ഉറച്ച് നിരാശയില്‍ ജീവിക്കണോ അതോ യുക്തിക്ക് നിരക്കാത്ത ദൈവവാഗ്ദത്തത്തിനായി ഇനിയും കാത്തിരിക്കണോ ?

ശരീരം തളര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി, അലോപ്പതിയും, ഹോമിയോപ്പതിയും, ആയുര്‍വ്വേദവും ഒക്കെ പരീക്ഷിച്ചു. പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും ഒരു ഫലവും കാണുന്നില്ല, എന്‍റെ രോഗം സൗഖ്യമാകുമെന്ന് പ്രതീക്ഷയില്ല. പക്ഷേ, ഞാന്‍ രോഗകിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമെന്നും ദൈവവേല ചെയ്യുമെന്നും വാഗ്ദത്തം ഉണ്ട്, ഞാന്‍ എന്തു ചെയ്യും ? ഈ ലോകത്തിന്‍റെ യുക്തിയില്‍ ഉറച്ച് ശിഷ്ട ജീവിതം തള്ളിനീക്കണമോ അതോ യുക്തിക്ക് നിരക്കാത്ത ദൈവവാഗ്ദത്തത്തിനായി ഇനിയും കാത്തിരിക്കണോ ?

         ലോകത്തിന്‍റെ യുക്തിപ്രകാരം, ബുദ്ധിയില്ലാത്തവരും, കൊള്ളരുതാത്തവരും, കഴിവില്ലാത്തവരുമായി തള്ളപ്പെട്ട അനേകര്‍, ലോകത്തിന്‍റെ യുക്തിക്ക് നിരക്കാത്ത ദൈവവാഗ്ദത്തങ്ങളില്‍ വിശ്വസിക്കുകയും അതിനായി കാത്തിരിക്കുകയും ചെയ്തപ്പോള്‍, ദൈവമഹത്വം അവരില്‍ വെളിപ്പെടുകയും ദൈവത്തിന്‍റെ മാനപാത്രങ്ങളായി അവര്‍ മാറുകയും ചെയ്ത ചരിത്രം ദൈവവചനത്തില്‍ പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്.

       ആകയാല്‍ പ്രിയരേ, ഈ ലോകത്തിന്‍റെ അറിവും, യുക്തിയും, ന്യായങ്ങളും ഒക്കെ ഒന്നു മാറ്റിവെച്ച്, ദൈവം തന്നിരിക്കുന്ന വാഗ്ദത്തങ്ങളില്‍ മാത്രം ശ്രദ്ധിയ്ക്കുക, ഇനിയും ഒട്ടും വൈകുകയില്ല, ദൈവമഹത്വം നമ്മില്‍ വെളിപ്പെടും, ദൈവത്തിന്‍റെ മാനപാത്രങ്ങളായി നമ്മള്‍ മാറും; ആമേന്‍

നിങ്ങളെ അനുഗ്രഹിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട്,
ദൈവദാസന്‍ ഷൈജു ജോണ്‍
(വചനമാരി ഭോപ്പാല്‍ 7898211849)

കുറിപ്പ്
നിങ്ങളുടെ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ അറിയിക്കുവാന്‍, വചനമാരി പ്രാര്‍ത്ഥനാ കെയര്‍ ലേക്ക് വിളിക്കാവുന്നതാണ് Ph: 0755 4297672, Mob: 9589741414

വചനമാരി WhatsApp ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tags :
ഹൈലൈറ്റുകൾ
ദൈവം കണക്കുചോദിക്കും

ദൈവം അവരോട് കണക്കു ചോദിക്കാതെ വിട്ടില്ല. അവരെ അരാമ്യസൈന്യത്തിന് ഏൽപ്പിച്ചുകൊടുത്തു. ആ സൈന്യം പട്ടണത്തിൽ കയറി നെരങ്ങി, കിട്ടിയതെല്ലാം നശിപ്പിച്ച് കൊള്ളയിട്ടു. യോവാശ് രാജാവിനെ ഒരു ജീവച്ഛവംപോലെ അവർ ഉപേക്ഷിച്ചുപോയി. അതുകൊണ്ടും ദൈവത്തിൻ്റെ കണക്കുതീർന്നില്ല. സെഖര്യാവിനെതിരെ ഗ്രൂപ്പുണ്ടാക്കി അവനെ കൊന്നുകളഞ്ഞതുപോലെ, യോവാശിനെതിരെയും ചിലർ ഗ്രൂപ്പുണ്ടാക്കുകയും അവർ അവനെ കിടക്കയിൽവെച്ച് തീർത്തുകളയുകയും ചെയ്തു, അവൻ വിതെച്ചതുതന്നെ കൊയ്തു.     അന്യായമായി ദൈവജനത്തിനെതിരെ തിരിയുന്നവരും, നിർദോഷികളായ ദൈവദാസന്മാർക്കെതിരെ കൂട്ടുകെട്ടുണ്ടാക്കുന്നവരും, നിരപരാധികളെ ചതിയിൽപെടുത്താൻ ശ്രമിക്കുന്നവരും,.. ഓർക്കുക. ദൈവം കണക്കുചോദിക്കാതെ വിടില്ല. അവർ അളക്കുന്ന നാഴികൊണ്ട് പലിശസഹിതം ദൈവം അവർക്ക് അളന്നുകൊടുക്കും

അപ്പൻ്റെ സ്നേഹം

ഒരുപിടി മണ്ണിനുവേണ്ടി മാതാപിതാക്കളുടെ നേരെ വാളോങ്ങുന്ന മക്കളെ കാണുമ്പോൾ, അവശരായ മാതാപിതാക്കളെ വഴിയിലുപേക്ഷിച്ച് അവരുടെ സമ്പത്ത് തട്ടിയെടുത്ത് കടന്നുകളയുന്ന മക്കളെ കാണുമ്പോൾ, സ്വത്തിനുവേണ്ടി മാതാപിതാക്കളോട് വഴക്കുണ്ടാക്കി അവരെ ദേഹോപദ്രവമേൽപ്പിച്ച് പട്ടിണിക്കിടുന്ന മക്കളെ കാണുമ്പോൾ.. ആ മാതാപിതാക്കൾ തങ്ങളുടെ മക്കളെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മക്കൾ ഒന്ന് തിരിച്ചറിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോകയാണ്. ധൂർത്ത്പുത്രൻ അപ്പൻ്റെ വീട്ടിലേക്ക് മടങ്ങിവന്നപ്പോൾ, അപ്പൻ അവനെ കുറ്റപ്പെടുത്തിയില്ല, അവനെ ശിക്ഷില്ല, ശാസിച്ചില്ല, വേദനിപ്പിച്ചില്ല.. “ഈ എൻ്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചു തുടങ്ങി”

ഞാൻ ഇതാണ്

കെനിയൻ താരത്തിൻ്റെ അറിവില്ലായ്മയെ മുതലെടുത്ത് ആ മത്സരത്തിൽ ഒന്നാമത് എത്തുവാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല, ട്രാക്കിൽ അവനെ ഓടിതോൽപ്പിക്കാതെ അവസരം മുതലാക്കി ഞാൻ നേടുന്ന ജയം നീതിയുള്ള (യോഗ്യമായ) ജയമാണ് എന്ന് ഞാൻ കരുതുന്നില്ല. മാത്രമല്ല ഈ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഒരു അമ്മ എനിക്കുണ്ട്, കെനിയൻ താരത്തെ തള്ളിമാറ്റി ഒന്നാമനായി വിജയിച്ചുകൊണ്ട് വീട്ടിൽ ചെന്ന് എൻ്റെ അമ്മയുടെ മുഖത്തുനോക്കാനുള്ള ധൈര്യം എനിക്കില്ല. ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയതിന് എല്ലാവരും എന്നെ കുറ്റപ്പെടുത്തിയപ്പോൾ, എൻ്റെ അമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിനന്ദിച്ചു, നീ ചെയ്തതാണ് ശരി എന്ന് എന്നോടു പറഞ്ഞു, എനിക്കതുമതി.

യേശുകർത്താവിന് എന്നെ അറിയാം !

ഒരിക്കൽ പത്രൊസിലുണ്ടായിരുന്ന ആ രണ്ടുമുഖങ്ങൾ കർത്താവിനെ വേദനിപ്പിച്ചതുപോലെ ഇന്ന് അനേക ദൈവമക്കളിൽ കാണുന്ന ഈ രണ്ടുഭാവങ്ങൾ കർത്താവിനെ എത്ര വേദനിപ്പിക്കുന്നുണ്ടായിരിക്കും. കർത്താവിന് നമ്മെ അറിയാം എന്ന, അഥവാ നമ്മൾ കർത്താവിൻ്റെ മക്കളാണ് എന്ന പ്രഖ്യാപനവും സാക്ഷ്യവും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രകടമാകണം. യേശുവുമായുള്ള നമ്മുടെ പരിചയവും ബന്ധവും ആഘോഷിക്കുന്ന ഇടങ്ങളാകട്ടെ നമ്മുടെ സോഷ്യൽമീഡിയകൾ. നമ്മുടെ വാട്സ്ആപ് പ്രൊഫൈലും, സ്റ്റാറ്റസുകളും യേശുകർത്താവുമായുള്ള നമ്മുടെ ദൃഢബന്ധം വിളിച്ചുപറുന്നതാകട്ടെ, കർത്താവിന് എന്നെ അറിയാം, ഇതിൽ ഞാൻ അഭിമാനിക്കുന്നു. *ആമേൻ*