ലേഖനങ്ങൾ

ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

March-2026
പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

March-2026
അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”

February-2026
ഒരുത്തൻ നിങ്ങളുടെ ഇടയിൽ നിൽക്കുന്നുണ്ട്

ഗൊല്യാത്തിലും ശക്തനായവൻ, അപ്പൊ. പൌലൊസ് പറയുന്നതുപോലെ, ധന്യനായ ഏകാധിപതിയും, രാജാധിരാജാവും, കർത്താധികർത്താവുമായ (1 തിമൊ. 6:15) യേശുക്രിസ്തു നമ്മുടെ ഇടയിൽ നിൽക്കുന്നതുകൊണ്ട് ഒരു ശത്രുവിനും അവനെ താണ്ടി നമ്മുടെ അടുത്തുവരുവാൻ കഴിയില്ല. ഒരു രോഗത്തിനും നമ്മെ കീഴ്പ്പെടുത്താൻ സാധിക്കില്ല, ഒരു ശക്തിക്കും നമ്മെ അപായപ്പെടുത്താൻ ഒക്കില്ല. ഈ ദിവസം ദൈവാത്മാവിന് നമ്മോട് പറയാനുള്ള സന്ദേശം ഇതാണ്. കർത്താവ് നടുവിലുണ്ട്. ഏതു വിഷയമായിക്കൊള്ളട്ടെ, ഏതു തടസ്സമായിക്കൊള്ളട്ടെ, എത്ര വലിയ ശത്രുവായിക്കൊള്ളട്ടെ.. ഭയപ്പെടേണ്ട, അതിനും നമുക്കും ഇടയിലായി കർത്താവ് നിൽക്കുന്നുണ്ട്.

February-2026
കർത്താവ് നമുക്കുമുമ്പായി നടക്കുന്നു (Part 2)

താമ്രവാതിലുകൾ, ഇരുമ്പോടാമ്പലുകൾ (Doors of brass and Iron bars) എന്നാൽ; മുറിക്കുവാനോ തകർക്കുവാനോ ഏറ്റവും ദുഷ്കരമായ ധാതുക്കളാണ് ഇവ. ഏറ്റവും കഠിനമായത്, ഏറ്റവും പ്രയാസമേറിയത്, ഏറ്റവും അസാധ്യമായത്, ഏറ്റവും അസഹനീയമായത്, ഏറ്റവും വേദനാജനകമായത്, ഏറ്റവും ഗുരുതരമായത്, ഏറ്റവും വിഷമംപിടിച്ചത്….. താമ്രവാതിലുകൾക്കും, ഇരുമ്പോടാമ്പലുകൾക്കും സമമായി നമ്മുടെ ജീവിതത്തെ ഞെരുക്കിക്കൊണ്ടിരിക്കുന്ന വിഷയങ്ങൾ എന്തുമാകട്ടെ അവ എല്ലാം ഖണ്ഡിച്ചുകളകയുവാനും, തകർത്തുകളയുവാനും ജയോത്സവമായി നമ്മെ നടത്തുവാനുംവേണ്ടിയാണ് കർത്താവ് നമുക്കുമുമ്പായി നടക്കുന്നത്.

January-2026
കർത്താവ് നമുക്കുമുമ്പായി നടക്കുന്നു

നമ്മെ തകർത്തു കളയുവാനും ഇല്ലാതാക്കാനും സർവ്വസന്നാഹങ്ങളുമായി ശത്രുക്കൾ നമ്മുടെ പുറകെ കൂടുമ്പോൾ, നമ്മെ താറടിക്കുവാനും തള്ളിയിടുവാനും കെണികൾ ഒരുക്കിക്കൊണ്ട് ശത്രുക്കൾ നമ്മുടെ പുറകെ വരുമ്പോൾ, നമ്മെ തളർത്തുവാനും ക്ഷയിപ്പിക്കുവാനും, നമ്മെ തോൽപ്പിക്കാനും അപഹരിക്കുവാനും, നമ്മെ കൊള്ളയടിക്കുവാനും പാപ്പരാക്കുവാനും, നമ്മെ അപമാനിക്കുവാനും അവഹേളിക്കുവാനും…, ചിലർ നമ്മുടെ പുറകെ വരുമ്പോൾ, അവരാരുടെയും നിഴൽപോലും നമ്മുടെമേലും നമ്മുടെ കുടുംബത്തിന്മേലും നമ്മുടെ തലമുറയിലും പതിയാതിരിക്കേണ്ടതിന്, അവർക്കും നമുക്കും തമ്മിൽ തീമതിലായി നിൽക്കേണ്ടതിനുവേണ്ടിയാണ് കർത്താവിൻ്റെ സാന്നിധ്യം / കർത്താവിൻ്റെ ദൂതന്മാർ നമുക്കു മുമ്പായി സഞ്ചരിക്കുന്നത്.

January-2026
മാറി ചിന്തിച്ചവർ

തങ്ങൾ കുഴിച്ച കിണറുകൾക്ക് അന്യായമായി അവകാശം പറഞ്ഞുവന്ന ഫെലിസ്ത്യരുടെ മുമ്പിൽ നിന്ന് യിസ്ഹാക്ക് മാറിപ്പോയതിനു കാരണം അവരെ എതിർത്തുനിന്ന് തോൽപ്പിക്കാൻ തനിക്ക് കഴിവില്ലാഞ്ഞതുകൊണ്ടായിരുന്നില്ല. ഒരു വാക്യം വായിക്കാം; ഉൽപ്പത്തി 26:16 (“അബീമേലെക് യിസ്ഹാക്കിനോട്: നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ട് ഞങ്ങളെ വിട്ടുപോക എന്നു പറഞ്ഞു”) സത്യത്തിൽ അവരെക്കാൾ ബലവാനും, മഹാസമ്പന്നനുമായിരുന്നു യിസ്ഹാക്. എന്നിട്ടും അവരെ മാറിപ്പോകാൻ തീരുമാനിച്ച യിസ്ഹാക് എത്ര മഹാനായിരുന്നു. അതുകൊണ്ട് സ്വർഗ്ഗത്തിലെ ദൈവം എക്കാലവും യിസ്ഹാകിൻ്റെയും ദൈവമെന്ന് അറിയപ്പെടാൻ ഇഷ്ടപ്പെട്ടു (മത്തായി 22:32,...

December-2025

ഹൈലൈറ്റുകൾ
ആഹാബും യെഹോശാഫാത്തും

ചതിയുടെയും വഞ്ചനയുടെയും വക്രബുദ്ധിയുടെയും വളഞ്ഞവഴിയുടെയും ഒക്കെ ആയുസ്സ് സൂര്യൻ അസ്തമിക്കുന്ന സമയംവരെയുള്ളൂ എന്ന് മനുഷ്യൻ മനസ്സിലാക്കണം. കൂട്ടുകാരാണ് / കൂട്ടുകാരിയാണ് വിശ്വസിക്കാം കൂടെനിർത്താം സഹായമാകും.. എന്നൊക്കെ കരുതി കൂടെകൊണ്ടു നടക്കുന്നവരെ സൂക്ഷിച്ചുകൊള്ളണം, അവരുടെ ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന ഗൂഢലക്ഷ്യങ്ങളുണ്ടാകാം. അവർ മറെച്ചുവെച്ചിരിക്കുന്ന മറ്റൊരു മുഖം ഉണ്ടാകാം.. നമ്മൾ അറിയാതെ നമ്മളെ വേഷംകെട്ടിച്ച് ഊരാക്കുടുക്കിൽ പെടുത്തി സ്വയം രക്ഷപ്പെടാൻ കുരുട്ടുബുദ്ധി കാണിക്കുന്ന ആഹാബുമാർ നമ്മുടെ ജീവിതത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചുനോക്കണം

പുതുമാസ സന്ദേശം

സ്തുതിയും സ്തോത്രവും ആരാധനയും.. ഈ ആയുധങ്ങളെക്കാൾ വലിയ വേറെ ഒരു ആയുധവും ഇല്ല. മൂന്നു രാജാക്കന്മാർ കൂട്ടമായി വന്ന സൈന്യത്തെ വാളും പരിചയും കുന്തവുമായി യെഹോശാഫാത്ത് നേരിട്ടിരുന്നെങ്കിൽ അവൻ പരാജയപ്പെടുമായിരുന്നു. ഇരുമ്പായുതങ്ങളേക്കാളും തീക്ഷ്ണതയും മൂർച്ചയുമുള്ള ഒരു ആയുധത്തെക്കുറിച്ച് യെഹോശാഫാത്തിന് നന്നായി അറിയാമായിരുന്നു. 2 ദിനവൃത്താ. 17:4 വാക്യത്തിൽ യെഹോശാഫാത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് പരിശുദ്ധാത്മാവ് രേഖപ്പെടുത്തിയിട്ടുണ്ട്; “തൻ്റെ പിതാവിൻ്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിൻ്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിൻ്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു”

അവൻ്റെ നീതി

കർത്താവേ, നിൻ്റെ നീതിയെ എനിക്കു വെളിപ്പെടുത്തേണമേ, എന്ന് പ്രാർത്ഥിക്കുന്നവരാണല്ലോ നമ്മൾ. പല വിഷയങ്ങളുടെ മുമ്പിൽ, പല പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ, പല പോരാട്ടങ്ങളുടെ നടുവിൽ ദൈവനീതി വെളിപ്പെടേണ്ടതിനായി പ്രാർത്ഥിക്കണമേ എന്നു പറഞ്ഞുകൊണ്ട് നിരവധി വ്യക്തികൾ വചനമാരിയിലേക്ക് വിളിക്കാറുണ്ട്. അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ; മീഖ 7:9 മുതൽ വായിക്കുന്ന കാര്യങ്ങളാണ് അവരുടെ ജീവിതങ്ങളിൽ സംഭവിക്കുന്നതായി കാണുന്നത്. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എൻ്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എൻ്റെ ദൈവം എൻ്റെ പ്രാർത്ഥന കേൾക്കും.... ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എൻ്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ..; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവൻ്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിൻ്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; ..”